തിരുവനന്തപുരം∙ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ കേന്ദ്ര–സംസ്ഥാന സർക്കാർ ഓഫിസുകൾ, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മിഷൻ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥർ ജോലിക്കെത്തിയാൽ മതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സി വിഭാഗത്തിൽപ്പെടുന്ന പ്രദേശത്ത് 25% ഉദ്യോഗസ്ഥർ. കാറ്റഗറി ഡിയിൽ അവശ്യ സർവീസ് മാത്രം. എ, ബി പ്രദേശങ്ങളിൽ ബാക്കിവരുന്ന 50% ഉദ്യോഗസ്ഥരും സിയിലെ 75% ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഉണ്ടാകണം. അവർക്ക് അതിനുള്ള ചുമതല നൽകാൻ കലക്ടർമാരോട് നിർദേശിച്ചു.
ഡി വിഭാഗത്തിൽ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങൾ ക്ലസ്റ്ററായി തിരിച്ച് മൈക്രോ കണ്ടൈൻമെന്റ് സോണാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക