വ്യവസായി രാജ്കുന്ദ്ര ഒന്നര വർഷത്തിനുള്ളിൽ നിർമ്മിച്ചത് 100 ലേറെ നീലചിത്രങ്ങൾ എന്ന വെളിപ്പെടുത്തലുമായി പൊലീസ്. ഇതിനെ തുടർന്നുള്ള അന്വേഷണവുമായി രാജ്കുന്ദ്രെ സഹകരിക്കുന്നില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ഒഴിവാക്കാൻ രാജ്കുന്ദ്ര 25 ലക്ഷം ക്രൈം ബ്രാഞ്ചിന് വാഗ്ദാനം ചെയ്തിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ആരോപണം രാജ്കുന്ദ്ര പൊലീസിനോട് നിഷേധിച്ചു.
എന്നാൽ ഈ കേസിൽ ഭർത്താവ് അറസ്റ്റിലായതിന് ശേഷം ശിൽപ്പ ഷെട്ടി പ്രതികരണവുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്നത് ഭാഗ്യമായി കരുതുന്നു. മുൻകാലത്തെ വെല്ലുവിളികളെ നേരിട്ടത് പോലെ ഭാവിയിലെ വെല്ലുവിളികളെയും നേരിടും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും മാറ്റാൻ കഴിയുന്നില്ലെന്നാണ് ശിൽപ്പയുടെ കുറിപ്പ്.
രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത് ജൂലൈ 19 തിനാണ്. നീല ചിത്ര നിര്‍മാണത്തിലൂടെ രാജ് കുന്ദ്രയും സുഹൃത്തുക്കളും കോടികളിലേറെ പണം സമ്പാദിച്ചെന്നും പോലീസ് പറഞ്ഞു.
കേസിൽ നടിയും ഭാര്യയുമായ ശില്പയ്ക്ക് പങ്കില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ശിൽപ്പയ്ക്ക് പങ്കുണ്ട് എന്നത് സംബന്ധമായ തെളിവുകളും നിലവിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക