നീലച്ചിത്ര നിര്‍മാണ കേസില്‍ ബോളീവുഡ് താരം ശില്പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മുബൈ നഗരത്തിലെ ജുഹുവിലെ അവരുടെ വീട്ടിലെത്തിയായിരുന്നു മൊഴിരേഖപ്പെടുത്തിയത്.
വീട്ടില്‍ പരിശോധന നടത്തിയ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ലാപ്ടോപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുന്ദ്രയുടെ സ്ഥാപനമായ വിയാന്‍ ഇന്‍ഡസ്ട്രീസുമായുള്ള ബന്ധമാണ് പൊലീസ് ശില്പയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചത്.
ഭര്‍ത്താവിന്റെ ബിസിനസിനെക്കുറിച്ച് ശില്പ ഷെട്ടിയുടെ അറിവോടെ ആയിരുന്നോ നടപടികളില്‍ പങ്കുണ്ടോ എന്നുമാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്.
നേരത്തെ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടറായിരുന്നു ശില്പ ഷെട്ടി. എന്നാല്‍ പിന്നീട് ഈ സ്ഥാനം അവര്‍ രാജിവച്ചിരുന്നു. വിയാന്‍ ഇന്‍ഡസ്ട്രീസ് ഓഫിസ് പരിസരം നീലച്ചിത്ര ഷൂട്ടിങ്ങിന് ഉപയോഗിച്ചിരുന്നെന്നാണ് പൊലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക