ദേശീയ സുരക്ഷാ നിയമപ്രകാരം ഒക്ടോബര്‍ 18 വരെ ആരെയും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാള്‍ അധികാരം നല്കി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബാലാജി ശ്രീവാസ്തവയ്ക്ക് പ്രത്യേക അധികാരം നല്‍കികൊണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ജൂലായ് 19 മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നു. ഒക്ടോബർ 18 വരെയാണ് പൊലീസ് കമ്മിഷണർക്ക് അധികാരം നൽകിയിരിക്കുന്നത്.
ദേശീയ സുരക്ഷാ നിയമപ്രകാരമുളള അധികാരങ്ങളാണ് കമ്മിഷണർക്ക് നൽകിയിരിക്കുന്നത്. ദേശീയ സുരക്ഷാ കമ്മിഷന് കീഴിലെ കസ്റ്റഡി അതോറിറ്റിയായാണ് നിയമനം.
രാജ്യ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കണ്ടെത്തുന്ന ആരെയും ദേശീയ സുരക്ഷാ നിയമപ്രകാരം (എന്‍എസ്എ) അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിക്കും. എന്നാൽ സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ തുടങ്ങിയ പ്രധാനപ്പെട്ട ആഘോഷ ദിനങ്ങള്‍ക്ക് മുമ്പ് പതിവായി പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്ന് ഡല്‍ഹിയിലെ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് പാക് ഭീകരസംഘടനകള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശത്തും നൂറുകണക്കിന് കര്‍ഷകര്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനിടെയാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ പുതിയ നിര്‍ദ്ദേശമെന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 13ന് പാർലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതു വരെ മൂന്ന് കാർഷിക ബില്ലിനെതിരേ സമരം ചെയ്യുന്ന കർഷകരുടെ ‘കിസാൻ സൻസദ്’ ജന്തർമന്ദിറിൽ തുടരും. ഈ സാഹചര്യത്തിലാണ് ഇത്തരം നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക