ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ 17 വയസുള്ള ആൺകുട്ടിയെ അടിച്ചു കൊന്ന് ജനനേന്ദ്രിയം മുറിച്ചു മാറ്റി. കുടുംബത്തിലെ പെൺകുട്ടിയുമായി കൗമാരക്കാരന് പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായതെന്ന്
പോലീസ് പറഞ്ഞു.
സംഭവത്തിൽ പ്രകോപിതരായ കൗമാരക്കാരന്റെ ബന്ധുക്കള്‍
പ്രതിയുടെ വീടിനു മുന്നിൽ അന്ത്യകർമങ്ങൾ നടത്തി. കാന്തി പോലീസ് സ്റ്റേഷൻ ഏരിയയിലെ രേപുര രാംപുർഷ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.
അതേ ഗ്രാമത്തിലെ താമസക്കാരനെ അയൽ ഗ്രാമമായ സോർബറയിലെ കാമുകിയുടെ വീട്ടിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം.
യുവാവിന്റെ പ്രവർത്തിയിൽ പ്രകോപിതയായ പെൺകുട്ടിയുടെ ബന്ധുക്കൾ അവനെ നിഷ്കരുണം മർദ്ദിക്കുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
സൗരഭ് കുമാറിനെ ഉടൻ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സംഭവത്തെക്കുറിച്ച് കുടുംബത്തെ അറിയിക്കുകയും ചെയ്തു. അതേസമയം, ചികിത്സയ്ക്കിടെ സൗരഭ് രാത്രി മരണത്തിന് കീഴടങ്ങി.
കാന്തി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ച് അന്വേഷണം ആരംഭിച്ചു. യുവാവിനെ മര്‍ദ്ദിച്ച് ജനനേന്ദ്രിയും മുറിച്ചുമാറ്റിയിരുന്നു.
റിപ്പോർട്ട് വന്നതിന് ശേഷം പരിക്കുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും. ”മുസാഫർപൂർ (സിറ്റി) പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു.
#WATCH | Kin of the man killed in connection with an alleged love affair in Muzzafarpur, Bihar was cremated in front of the accused's house, yesterday.
Prime accused and three others have been arrested in connection with the killing: Kanti Police Station, Muzzafarpur pic.twitter.com/ZNYWYcDWjc
— ANI (@ANI) July 25, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക