ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഐഎംഎ. അനന്യയുടെ മരണത്തിലുള്ള ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് സംഭവത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ തീരുമാനിച്ചത്. ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടായ മുറിവ് ഉണങ്ങിയിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കും.
ലോക മലയാളികള്‍ക്ക് അഭിമാന നിമിഷം, രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മലപ്പുറത്ത്
റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയായിരിക്കും അന്വേഷണം നടത്തുന്നത്. സമിതിയിൽ രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും ഉൾപ്പെടും. അനന്യയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും കൂടുതൽ അന്വേഷണം വേണമെന്നാണ് ആവശ്യം. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക