തിരുവല്ല: ചെങ്ങന്നൂരിൽ ഭാര്യയുടെ കാമുകനായ യുവാവിന്റെ ജനനേന്ദ്രിയത്തിൽ ഭർത്താവ് വെടിവെച്ചു. എയർ ഗൺ ഉപയോഗിച്ചാണ് വെടിവെച്ചത്. വെടിയേറ്റയാൾക്ക് സാരമായ പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ.
ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയം വടവാതൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനാണ് വെടിയുതിർത്തത്.
ഇയാളുടെ ഭാര്യയുമായി വെടിയേറ്റയാൾ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.
വെടിയേറ്റയുടൻ ഇയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആദ്യം വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ആശുപത്രിയിൽ നിന്ന് അതിവേഗം തിരികെ പോയി.
പിന്നീട് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. വെടിവെച്ചയാളും ഭാര്യയും തമ്മിൽ വിവാഹ മോചനത്തിന് കേസ് നിലനിൽക്കുന്നുണ്ട്.
ഇരുവരും ഏറെ നാളായി വ്യത്യസ്ഥ ഇടങ്ങളിലാണ് താമസിക്കുന്നത്. വിഷയം വാർത്താ പ്രാധാന്യം നേടിയതോടെ പൊലീസ് അന്വേഷണം നടത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക