തിരുവനന്തപുരം: മന്ത്രി എകെ ശശിന്ദ്രന്റെ ഫോൺ വിളി വിവാദത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യുസ് ജോർജ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറ് പേരെ എൻസിപി സസ്പെൻഡ് ചെയ്തത്.
പാർട്ടിയുടെ സൽപേര് കളഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ പറഞ്ഞു. പീഡന പരാതി നൽകിയ പെൺകുട്ടിയുടെ പിതാവും സസ്പെൻഡ് ചെയ്തവരിൽ പെടുന്നു
എകെ ശശീന്ദ്രനും പാർട്ടി താക്കീത് നൽകി. പാർട്ടി നേതാവെന്ന നിലയിൽ വിഷയത്തിൽ ഇടപെട്ടതിൽ തെറ്റില്ല. എന്നാൽ മന്ത്രിയെന്ന നിലയിൽ ജാഗ്രത പാലിക്കണമെന്നാണ് ശശീന്ദ്രന് നൽകി താക്കീത്.
പീഡന പരാതി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ അടക്കമുള്ള നടപടികൾ മന്ത്രി എ കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ വിവാദത്തിൽ പാർട്ടിതല ഗൂഢാലോചനയുണ്ടായെന്ന ആരോപണം ശരിവച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന ഭാരവാഹി യോഗം അംഗീകരിച്ചിരുന്നു.
എ. കെ ശശീന്ദ്രനെ കുടുക്കാൻ പാർട്ടി നേതാക്കൾ തന്നെ ഗൂഢാലോചന നടത്തി എന്നാണ് കണ്ടെത്തൽ. ഗൂഢാലോചനയുടെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിനും തീരുമാനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക