രാജ്യത്തെ പകുതിയിലധികം പേരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചെന്ന് സൗദി ആരോഗ്യ മന്ത്രാലയം. ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും മിക്കവരും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് മൂന്നാഴ്ച പിന്നിടുന്ന മുറയ്ക്ക് രണ്ടാം ഡോസ് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. ആദ്യ ഡോസ് എടുത്ത വാക്സിന് തന്നെ രണ്ടാം ഡോസായി എടുക്കണമെന്നില്ലെന്നും വാക്സിനുകള്‍ തമ്മില്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്നും സൗദി ആരോഗ്യമന്ത്രാലയം പറയുന്നു. ഇനി ഹെല്‍ത്ത് സ്റ്റാറ്റസുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം കോവിഡ് പ്രതിരോധ ആപ്പായ തവക്കല്‍നായില്‍ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും വ്യക്തമാക്കുന്നു.
പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍
ജനിതക മാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദം അത്യന്തം അപകടകാരിയാണെന്നും ഒരു ഡോസ് വാക്സിൻ കൊണ്ട് അതിനെ ചെറുക്കാനാകില്ലെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. അതിവേഗ വ്യാപന ശേഷിയുള്ള അപകടകാരികളാണ് ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങൾ. അതിനാൽ തന്നെ ആദ്യ ഡോസ് സ്വീകരിച്ചവർ മൂന്നാഴ്ച കഴിയുമ്പോൾ തന്നെ രണ്ടാം ഡോസും സ്വീകരിക്കേണ്ടതുണ്ട്. നാഷണൽ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹായത്തോടെ ആരോഗ്യ മന്ത്രാലയം വികസിപ്പിച്ചതാണ് തവക്കല്‍നാ മൊബൈല്‍ ആപ്പ്. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, രോഗബാധയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ്, രോഗം ബാധിച്ചതിന്റെയും രോഗമുക്തി നേടിയതിന്റെയും വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആപ്പില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക