ലണ്ടൻ: സാമ്പത്തിക കുറ്റവാളി വിജയ് മല്യയെ ബ്രിട്ടീഷ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു.
മല്യയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ എസ്.ബി.ഐ ഉൾപ്പെടുന്ന ബാങ്കുകളുടെ കൺസോർഷ്യം നീക്കം ഊർജിതമാക്കിയ സാഹചര്യത്തിൽ ലോകമെമ്പാടുമുളള ആസ്തി മരവിപ്പിക്കലിന് ഈ ഉത്തരവ് സഹായകമാകും.
ഇന്ത്യൻ ബാങ്കുകൾക്ക് അനുകൂലമായി പാപ്പർ ഉത്തരവ് ലഭിക്കണമെന്ന് ബാങ്കുകൾക്ക് വേണ്ടി ഹാജരായ നിയമ സ്ഥാപനം ടിഎൽപി എൽഎൽപിയും ബാരിസ്റ്റർ മാർസിയ ഷെകെർഡിമിയനും ആവശ്യപ്പെട്ടിരുന്നു. മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അതേസമയം, മല്യയ്ക്കെതിരായ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഫിലിപ് മാർഷൽ ആവശ്യപ്പെട്ടു. ഇന്ത്യൻ കോടതികളിൽ കേസ് നടക്കുന്ന സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക