കാസര്‍ഗോഡ് ഹൊസങ്കടിയിലെ ജൂവലറി കവര്‍ച്ചാക്കേസിൽ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം കണ്ടെടുത്തു. വാഹനത്തിൽ നിന്ന് ഏഴ് കിലോഗ്രാം വെള്ളിയും രണ്ടുലക്ഷം രൂപയും കണ്ടെടുത്തായും സൂചനയുണ്ട്. ഉള്ളാള്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ഇന്നോവ കാര്‍ പിടികൂടിയത്.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ രാജധാനി ജൂവലറിയില്‍ സുരക്ഷാജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. ഏകദേശം 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മോഷണ ശ്രമത്തെ തടഞ്ഞ സുരക്ഷാജീവനക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കവര്‍ച്ചാസംഘത്തിലെ പ്രധാനികളെല്ലാം കര്‍ണാടക സ്വദേശികളാണെന്നാണ് വിവരം. ഇതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ പ്രൊഫഷണല്‍ കവര്‍ച്ചാസംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക