ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ മാവോവാദികള്‍ കുട്ടികൾക്ക് സായുധ പരിശീലനം നൽകുന്നതായി കേന്ദ്രം. ഭക്ഷണം പാകം ചെയ്യുന്നതിനും, സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കാനാണ് കുട്ടികളെ ഉപയോഗിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയില്‍ അറിയിച്ചു.
അതേസമയം രാജ്യത്ത് മാവോവാദി ആക്രമണവും സാന്നിധ്യവും കുറയുന്നുണ്ട്. ഇവരുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്നതും കുറയുന്നുണ്ടെന്നും റായ് ലോക്സഭയില്‍ ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു.
ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര് ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയതും ഏപ്രിലിൽ ബിഹാറില്‍ കോല യാദവിനെ അറസ്റ്റ് ചെയ്തതും വിശാഖപട്ടണത്ത് ആറ് മാവോവാദികളെ ജൂണില്‍ സുരക്ഷാസേന വധിച്ചതും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക