നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നിയമസഭയ്ക്കുള്ളിലെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിലെ കേസ് പിൻവലിക്കുന്നതിന് സർക്കാരിന് കഴിയില്ലെന്ന് നേരത്തെ വാദം കേൾക്കവേ തന്നെ കോടതി അറിയിച്ചിരുന്നു.
സംസ്ഥാന സർക്കാരും നേതാക്കളും സമർപ്പിച്ച അപ്പീലിൽ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. കേസ് അവസാനിപ്പിക്കണമെന്നാണ് പ്രതികളായ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്, കെ ടി ജലീല്‍ തുടങ്ങിയവർ കോടതിയിൽ ആവശ്യപ്പെട്ടത്.
രാജ്യത്തെ പകുതിയിലേറെ പേരും കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു, നേട്ടം പങ്കുവച്ച് സൗദി
എന്നാൽ എംഎൽഎമാരുടേത് മാപ്പർഹിക്കാത്ത തെറ്റാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. നിയമനിർമ്മാണ സഭകളിലെ അംഗങ്ങളുടെ പെരുമാറ്റവും എംഎൽഎമാരുടെ പരിരക്ഷയും സംബന്ധിച്ച് കോടതി വിധിയിൽ പരാമർശങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്. 2015 ലാണ് നിയമസഭയ്ക്കുള്ളിൽ കയ്യാങ്കളി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക