കൊച്ചി: തൃക്കാക്കരയിൽ നായ്ക്കളെ കൊന്നത് നഗര സഭയുടെ അറിവോടെയെന്ന് പ്രതികളുടെ മൊഴി. സംഭവത്തില്‍ കഴിഞ്ഞദിവസം പിടിയിലായ മാറാട് സ്വദേശികള്‍ രഞ്ജിത്ത് പ്രഭുൽ രഘു എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.
നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് തങ്ങള്‍ക്ക് നായകളെ പിടികൂടാനും കൊല്ലാനും നിർദ്ദേശം നൽകിയതെന്ന് പ്രതികൾ മൊഴി നല്കി. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഇന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറില്‍ നിന്ന് മൊഴി എടുക്കും.
30 നായ്ക്കളുടെ ജഡമായിരുന്നു കഴിഞ്ഞദിവസം തൃക്കാക്കര നഗരസഭാ യാർഡിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തില്‍ നഗരസഭ പ്രതികൂട്ടിലായതോടെ നഗരസഭാ ചെയർമാൻ രാജിവെക്കണമെന്നും ചെയർമാനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തിപ്പെടുത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക