നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവൻകുട്ടി.
തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയിൽ തെളിയിക്കുമെന്നും ജനങ്ങൾ വേണ്ടി കമ്മ്യൂണിസ്റ്റുകാർ നടത്തുന്ന സമരപോരാട്ടങ്ങൾ ഏറെയുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎൽഎ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.
ഇതൊരു പ്രത്യേക കേസാണ്. വിധിയെ മാനിച്ചുകൊണ്ട് വിചാരണ കോടതിയിൽ ഹാജരാവുമെന്നും അദ്ദേഹം ആവർത്തിച്ചു.
കേസിൽ വി ശിവൻകുട്ടി ഉൾപ്പെടെ മുഴുവൻ പ്രതികളും വിചാരണ നേരിടണമെന്ന് നിർദേശിച്ചുകൊണ്ടാണ് സർക്കാരിന്റെ ഹർജി തള്ളിയത്. സർക്കാർ ഹർജിയിൽ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല.
ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിർവഹിക്കുന്നതിനാണ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക