ലക്നൗ: വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് മകള്‍ അച്ഛനെ കൊലപ്പെടുത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്. അച്ഛന് തൂങ്ങിമരിച്ചെന്നാണ് മകളും കുടുംബാംഗങ്ങളും പറഞ്ഞിരുന്നത്.
എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മകളും കാമുകനും പിടിയിലാകുകയായിരുന്നു.
സാമ്പല്‍ ജില്ലയില്‍ ജൂലൈ 19നാണ് സംഭവം നടന്നത്. കൃഷി നോക്കാന്‍ പോയ ഹര്‍പാല്‍ സിങ്ങിനെ കൃഷിസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അച്ഛന്റെ മരണത്തില്‍ മകള്‍ പൊലീസിന് പരാതി നല്‍കിയിരുന്നില്ല.
കുടുംബാംഗങ്ങളും അച്ഛന് തൂങ്ങിമരിച്ചതാണ് എന്നാണ് പൊലീസിന് മൊഴി നല്‍കിയത്.എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ വഴിത്തിരിവായത്.
ഇരുമ്പ് വടി കൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകള്‍ പ്രീതിയും കാമുകന് ധര്‍മ്മേന്ദ്രയും പിടിയിലായത്.
യുവതിയുടെ കൂട്ടുകാരന് ഒളിവിലാണ് എന്ന് പൊലീസ് പറയുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. വിവാഹത്തിന് അച്ഛന് സമ്മതിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക