വീണ്ടും പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികൾ. സംസ്ഥാനത്ത് ആഗസ്റ്റ് ഒൻപത് മുതൽ വ്യാപകമായി കടകൾ തുറക്കുവാൻ തീരുമാനിച്ചു. മാത്രമല്ല, ആഗസ്റ്റ് രണ്ട് മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ ധർണയിരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരിക്കുന്നത്. പെരുന്നാളിന് ശേഷം കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവദിക്കാത്തതിനെ തുടർന്നാണ് തൃശ്ശൂരില്‍ വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗം ചേർന്നതും തീരുമാനം കൈക്കൊണ്ടതും.
ഓണക്കിറ്റ് വിതരണം ജൂലൈ 31 ന്, പത്ത് മുതൽ സംസ്ഥാനത്ത് ഓണച്ചന്തകൾ
സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് നേരത്തെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണുള്ളതെന്നും അവർ പറയുന്നു. ആഗസ്റ്റ് ഒൻപത് മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറക്കുമെന്നറിയിച്ച വ്യാപാരികൾ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വിധത്തിൽ മോശം അനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക