തിരുവനന്തപുരം: പുരുഷന്മാരോടുള്ള വ്യക്തി വിരോധം തീര്‍ക്കാന്‍ വനിതാ കമ്മീഷനില്‍ വ്യാജ പരാതി നല്കുന്ന സാഹചര്യമുണ്ടെന്ന് ഷാഹിദ കമാല്‍. കൊല്ലത്തെ വിസ്മയയുടെ മരണ ശേഷമാണ് ഈ പ്രവണതെയന്നും ഷാഹിദ പറയുന്നു.
സത്യ സന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ വ്യാജ പരാതികളും ഉണ്ട്. ഇത്തരം പരാതികള്‍ നമ്മുടെ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂയെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
ഇത്തരം വ്യാജപരാതികളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ വ്യക്തമാവുന്ന ഒരു കാര്യം പല പരാതികളുടെയും ഉറവിടം നിയമത്തെ പറ്റി അവബോധമുള്ള സ്ത്രീകളാണെന്നാണ്.
സ്വന്തം ജീവിതം നഷ്ടപ്പെടുത്തിയാണെങ്കിലും മറ്റുള്ളവരെ ഒരു പാഠം പഠിപ്പിക്കുമെന്ന ചിന്ത പല പെണ്‍കുട്ടികളുടെ മനസ്സില്‍ ഉടലെടുത്തിട്ടുണ്ട്. ഇത് ഒരു മാനസിക പ്രശ്നമായി കാണണം.
സ്വന്തം ജീവന് ബലിയര്‍പ്പിച്ചു കൊണ്ടാവരുത് നിയമത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമെന്നും ഷാഹിദ കമാല്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കണം. ആണ്‍കുട്ടികള്‍ക്ക് 25 വയസ്സും പെണ്‍കുട്ടികള്‍ക്ക് 21 വയസ്സും വിവാഹ പ്രായമാവണം.
ഈ പ്രായത്തിലെ ഇവര്‍ക്ക് പക്വതയുണ്ടാവൂ. സ്വയം പ്രാപ്താരാവുന്ന ഘട്ടത്തില്‍ മാത്രം വിവാഹത്തെ പറ്റി ചിന്തിക്കുന്നതാണ് നല്ലതെന്നും ഷാഹിദ കമാല്‍ പറഞ്ഞു .
പ്രതികരിക്കാൻ ഇവിടെ എഴുതുക