കര്‍ണാടകത്തില്‍ 29 മന്ത്രിമാരെ ഉള്‍പ്പെടുത്തി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഇളയമകന് ബി.വൈ വിജയേന്ദ്രയ്ക്കും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചിട്ടില്ല.
പുതിയ മന്ത്രിസഭയില്‍, ഒ.ബി.സി. വിഭാഗത്തില്‍നിന്നും വൊക്കലിഗ സമുദായത്തില്‍നിന്നും ഏഴു മന്ത്രിമാര്‍ വീതമുണ്ട്. ലിംഗായത്ത് സമുദായത്തില്‍നിന്ന് എട്ടുപേരും പട്ടികയില്‍ ഇടംപിടിച്ചു. എസ്.സി. വിഭാഗത്തില്‍നിന്ന് മൂന്നും എസ്.ടി. വിഭാഗത്തില്‍നിന്ന് ഒരാളുമുണ്ട്. മന്ത്രിസഭയില്‍ ഒരു വനിതാ അംഗം മാത്രമാണുള്ളത്.
ബ്രാഹ്മണ സമുദായത്തില്‍നിന്നുള്ള രണ്ടുപേരും മന്ത്രിസഭയിലുണ്ട്. അനുഭവ സമ്പത്തിന്റെയും പുത്തന്‍ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക