കേരളത്തിലെ കൂടുതൽ പ്രദേശങ്ങളെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് കേന്ദ്രം അറിയിച്ചു. എംപി എ. എം ആരിഫിന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് ഇക്കാര്യം കേന്ദ്ര ഭവന നഗരകാര്യ വികസന മന്ത്രി ശ്രീ കൗശല്‍ കിഷോര്‍ വ്യക്തമാക്കിയത്. 500 പ്രദേശങ്ങളെയാണ് അമൃത് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്നും ഇനി പ്രദേശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര ഭവന നഗരകാര്യ വികസന മന്ത്രി ശ്രീ കൗശല്‍ കിഷോര്‍ വ്യക്തമാക്കി.
പുരുഷ ഹോക്കി ടീമിലെ പഞ്ചാബി കളിക്കാര്‍ക്ക് പഞ്ചാബ് സര്‍ക്കാരിന്റെ ഒരു കോടി
അമൃത് പദ്ധതിയിലൂടെ കേരളത്തിന് 2359 കോടി രൂപ അനുവദിച്ചുവെന്നാണ് കേന്ദ്രത്തിന്റെ വാദം. 2032 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ കേരളത്തില്‍ നടക്കുന്നുമുണ്ട്. 570 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിക്കരിച്ചെന്നും കേരളത്തിലെ കൂടുതല്‍ പ്രദേശങ്ങളെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ എന്നും എ.എം ആരിഫ് എം.പി പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചു. ഈ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക