ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒളിംപിക്സ് അത്ലറ്റിക്സിൽ ആദ്യമായി സ്വർണ മെഡൽ നേടുന്ന താരമാണ് നീരജ് ചോപ്ര. ജാവലിൻ ത്രോയിലൂടെ നീരജ് ചരിത്രത്തിലേക്ക് കൂടിയാണ് ഏറു നടത്തിയത്. ചരിത്രം കുറിച്ച നേട്ടത്തിന് പിന്നാലെ അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ് രാജ്യം. ഇപ്പോഴിതാ നീരജിന്റെ ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. മാത്രമല്ല, അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. 2008 ലാണ് ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്ര സ്വർണം നേടുന്നത്.
നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപ നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്
അണ്ടർ 20 ലോകചാമ്പ്യനും ഏഷ്യൻ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ് ചോപ്ര. പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തിൽ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കണ്ടെത്തിയത് 87.58. മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു ഏറ്റവും മുന്നിൽ. രണ്ടാം ഘട്ടത്തിൽ തന്നെ നീരജ് തന്റെ സ്വർണ മെഡൽ നേട്ടം ഉറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക