ഒട്ടേറെ കേസുകൾക്ക് തുമ്പ് കണ്ടെത്താൻ പോവീസുകാരോടൊപ്പം പ്രവർത്തിച്ച പോലീസ് നായ്ക്കൾക്കും. ‘വിശ്വസ്തരായ സുഹൃത്തുക്കൾക്കായി ഒരു നന്ദി പ്രകടനം’ എന്ന ആശയമാണ് ഗുജറാത്തിലെ പോലീസ് നായകൾക്കായുള്ള ആദ്യത്തെ വൃദ്ധസദനത്തിലേക്ക് നയിച്ചത്.
ഇന്ത്യയിൽ നായകൾക്കായുള്ള രണ്ടാമത്തെ വലിയ പാർപ്പിട പദ്ധതിയാണ് ഇത്. നിലവിൽ 10 നായ്ക്കളാണ് ഇവിടെ ഉള്ളത്. ഉത്തർപ്രദേശിലെ മീററ്റിലാണ് 20 ഓളം വിരമിച്ച നായ്ക്കളുമായി ഏറ്റവും വലിയ പാർപ്പിടം സ്ഥിതി ചെയ്യുന്നത്. കെ-9 യൂണിറ്റിലെ, ഒട്ടേറെ കേസുകളിൽ പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുള്ള 11 ജർമ്മൻ ഷെപ്പേഡുകളും ലാബ്രഡോറുകളുമാണ് ഇവിടെയുള്ളത് എന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഇവിടുത്തെ അന്തേവാസികൾ ‘സുഷി’, ‘തണ്ടർ’, ‘സോഫി’, ‘ടാഗ്’, ‘വീനസ്’, ‘മീഷ’, ‘നികിത’, ‘ക്രിസ്പി’, ‘ബുള്ളറ്റ്’, ‘പേപ്പിയർ’, ‘സ്നൂപ്പി’ തുടങ്ങിയ വിരമിച്ച പോലീസ് നായ്ക്കളാണ്.
ഗുജറാത്ത് പോലീസിൽ കഴിഞ്ഞ 10 വർഷമായി സ്നിഫർ ഡോഗ് യൂണിറ്റിന്റെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു ഇവരെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന്, അവർ ഒരു പുതിയ വീട് കണ്ടെത്തിയിരിക്കുകയാണ്. പോലീസുകാരുടെ ഭാഷയിൽ പറഞ്ഞാൽ സമൂഹത്തോടുള്ള അവരുടെ ആത്മാർത്ഥമായ സേവനത്തിന് ഒരു ‘നന്ദി പ്രകാശനമാണ്’ ഈ പാർപ്പിട പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലായ് 25-നായിരുന്നു ഇതിന്റെ ഉദ്ഘാടനമെന്നും വിരമിച്ച നായകൾക്കായുള്ള സംസ്ഥാനത്തെ ആദ്യത്തെ വാസ കേന്ദ്രമാണിതെന്നും ദേശ്ഗുജറാത്ത് റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് ഡിജിപി ആശിഷ് ഭാട്ടിയയാണ് നായ്ക്കളുടെ പുനരധിവാസ പദ്ധതി ഉത്ഘാടനം ചെയ്തത്. ഡിജിപി ട്രയിനിങ്ങ് വികാസ് സഹായിയും ആനന്ദിലെ പോലീസ് സൂപ്പറിണ്ടന്റ് ആയ അജിത് രാജിയാനും ചേർന്നാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക