വിജയവാഡ ; ഉത്തർപ്രദേശിൽ നിന്ന് ദിവസങ്ങൾക്ക് മുൻപ് കാണാതായ 21 കാരിയുടെ മൃതദേഹം ഹത്ലി കുണ്ടിലെ മഹാനദിയിൽ നിന്ന് കണ്ടെത്തി . വിജയവാഡയിലെ പ്രാദേശിക മസ്ജിദിലെ ഇമാമായ നസീർ അഹമ്മദിന്റെ മകൾ ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് സഹാറൻപൂറിലെ ഗ്രാമവാസികളായ മുഹമ്മദ് വസീഫ് (30), മുഹമ്മദ് തയ്യാബ് (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു .
മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ഫാത്തിമയെ ജൂലൈ 10 മുതലാണ് കാണാതായത് . മകൾക്ക് പ്രേതബാധയുണ്ടെന്ന പേരിൽ ഇമാം ചികിത്സിക്കാനായി മന്ത്രവാദിയായ മുഹമ്മദ് വസീഫിനെ കൊണ്ടുവരുകയായിരുന്നു . ചികിത്സയുടെ പേരിൽ, വസീഫ് ഫാത്തിമയുടെ വീട്ടിൽ താമസിക്കുകയും യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു.
വസീഫ് പിന്നീട് സഹാറൻപൂറിലേക്ക് പോയെങ്കിലും, ഫാത്തിമയുമായി അടുപ്പം പുലർത്തിയിരുന്നു . താൻ വിവാഹിതനാണെന്ന വിവരം മറച്ച് വച്ച് വീട്ടിൽ നിന്ന് ഇറങ്ങി വന്നാൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി . ഇത് വിശ്വസിച്ച ഫാത്തിമ 60 ഗ്രാം സ്വർണാഭരണങ്ങളുമായി വീടുവിട്ടു. ജൂലൈ 9 ന് ഡൽഹിയിലേക്കും പിന്നീട് സഹാറൻപൂറിലും പോയി.
എന്നാൽ ഫാത്തിമയെ വീട്ടിൽ താമസിപ്പിക്കാൻ ഭാര്യ വിസമ്മതിച്ചതോടെ വസീഫ് ഫാത്തിമയെ മറ്റൊരു വീട്ടിലേക്ക് മാറ്റി. വിവാഹിതനാണെന്ന വിവരം മറച്ച് വച്ചതിന്റെ പേരിൽ ഫാത്തിമ വസീഫുമായി വഴക്കുണ്ടാക്കുകയും ചെയ്തു .തുടർന്നാണ് ഫാത്തിമയെ ഒഴിവാക്കാനായി വസീഫും സുഹൃത്ത് തയ്യാബും കൊലപാതക പദ്ധതി ആസൂത്രണം ചെയ്തത് .
ഫാത്തിമയെ മഹാനദിയിലേക്ക് തള്ളിയിട്ട ശേഷം വിജയവാഡയിലേക്ക് തിരിച്ച് പോയെന്ന് ഇരുവരും പറഞ്ഞ് പ്രചരിപ്പിക്കുകയും ചെയ്തു . എന്നാൽ സംഭവം നടന്ന് 20 ദിവസങ്ങൾക്ക് ശേഷം നദിയിൽ നിന്ന് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക