ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണം പതിനൊന്നായി. മണ്ണിടിച്ചിലില്‍ മുപ്പതോളം കാണാതായതായാണ് റിപ്പോര്‍ട്ട്.
കിനൗര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ ട്രക്കുകളും ഹരിദ്വാരിലേക്ക് പോകുകയായിരുന്ന ബസ്സുമുള്പ്പെടെ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയുള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും അധികൃതർ വ്യക്തമാക്കി.
ഉച്ചയ്ക്ക് 12. 45ഓടെയായിരുന്നു റെക്കോങ് പീ-ഷിംല പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ദേശീയപാത അഞ്ച് വഴി കിനൗറില്‍ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സും അപകടത്തില്‍പ്പെട്ടിരുന്നു. 30 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. വാഹനത്തിലെ ഡ്രൈവറുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി ജയ്റാം താക്കൂര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക