ഗുവാഹത്തി: അസമില്‍ തേയിലത്തോട്ടത്തിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന അഞ്ചുവയസുകാരി നദിയില്‍ കൊല്ലപ്പെട്ട നിലയില്‍. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാരൈഡോ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. അഞ്ചുകുട്ടികളില്‍ ഇളയവളെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മൂത്ത സഹോദരി നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
സിഗ്ലു നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴത്തീരത്ത് നിന്ന്് മന്ത്രവാദത്തിന് ഉപയോഗിച്ചതെന്ന്് കരുതുന്ന സാധനസാമഗ്രികള്‍ പൊലീസ് കണ്ടെടുത്തു. ചാരം ഉള്‍പ്പെടെ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
നരബലിയാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരു മന്ത്രവാദിയെ അറസ്റ്റ് ചെയ്തതായും മുഖ്യ പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.
കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. കുട്ടിയുടെ അച്ഛനെ ഉള്‍പ്പെടെ പത്തുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക