മമ്മൂട്ടിയും താനും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങളെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍. ചില കാരണങ്ങള്‍ കൊണ്ട് തങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യ ഭാവങ്ങളില്ല എന്ന് മോഹന്‍ലാല്‍ പറയുന്നത്.
സിനിമ തന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല, ഒരിക്കലും, ഇപ്പോഴും ഇതു തന്നെയാണോ തന്റെ ജോലി എന്തെന്ന് അറിയില്ല. സൗഹൃദങ്ങളുടെ തിരത്തള്ളലില്‍ ഇവിടെ വന്നു പെട്ടയാളാണ് താന്‍. യാതൊരുവിധ പരിശീലനങ്ങളും ലഭിച്ചിട്ടില്ല. അഭിനയിക്കാനായി ഒരുവിധ തയ്യാറെടുപ്പുകളും നടത്താറില്ല.
‘എല്ലാം നേരെയാവണേ’ എന്ന പ്രാര്‍ത്ഥനയോടെ അങ്ങ് ചെയ്യുന്നു എന്നുമാത്രം. ഈ രണ്ട് വ്യത്യാസങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ട്. അത് പരസ്പരം അറിയുകയും ചെയ്യാം. അതുകൊണ്ട് തങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യ ഭാവങ്ങളില്ല.
ചില കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്താലാണ് നന്നാവുക എന്ന് തനിക്കറിയാം, ചില ത് താന്‍ ചെയ്താല്‍ നന്നാവും എന്ന് അദ്ദേഹത്തിനും എന്ന് മോഹന്‍ലാല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക