പാലക്കാട് ആദിവാസി മേഖലയിലുൾപ്പെടെ കൈവശ രേഖയുള്ളവരുടേയും നടപടികൾ പൂർത്തിയായവരുടേയും പട്ടയ വിതരണത്തിലെ തടസം സംബന്ധിച്ച് സെപ്റ്റംബർ 15നകം പരിശോധന പൂർത്തിയാക്കുമെന്ന് സംസ്ഥാന വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ജില്ലയിലെ വന മേഖലകളിലെ എം.എൽ.എമാരുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് സമയപരിധി നിർണ്ണയിച്ച് കൊണ്ടുള്ള തിരുമാനം മന്ത്രി അറിയിച്ചത്. സെപ്റ്റംബർ 15നകം അർഹരായവർ എത്ര പേരുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിലും ജനകീയ ബദലുകള്‍ നടപ്പാക്കും: മുഖ്യന്ത്രി
പാലക്കാട് ജില്ലയിൽ റിസർവ്ഡ് ഫോറസ്റ്റ് ഭൂമിയിൽ ഉൾപ്പെട്ടതും വിതരണ നടപടികൾ പൂർത്തിയായതുമായ ഭൂമിയുടെ വിതരണം 2018 ൽ ഹൈക്കോടതി വിധി പ്രകാരം തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രസ്തുത ഭൂമി കൽപിത വനഭൂമിയായി പരിഗണിച്ച് പരിഹാരം കാണാൻ ശ്രമിക്കുമെന്നും യോഗത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഈസ്റ്റേൺ സർക്കിൾ ഓഫീസർ പി.പി പ്രമോദ് (ഐ.എഫ്.എസ്) പറഞ്ഞു. വനാതിർത്തികളിലെ സംരക്ഷണ വേലിയുടെ സംരക്ഷണം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അതത് മണ്ഡലങ്ങളിലെ എം.എൽ എമാർ, വന മേഖലയുമായി ബന്ധപ്പെട്ട ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ, വനം – റവന്യൂ വകുപ്പ് പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്നതിന്റെ പ്രായോഗികത ചർച്ച ചെയ്യുമെന്നും കാർഷിക വിളകളുടെ നഷ്ടപരിഹാര തുക പരിഷ്കരിക്കേണ്ടത് സംബന്ധിച്ചും കൃഷി വകുപ്പുമായി ആലോചിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. വന- മലയോരമേഖലയിൽ ഉള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക