ന്യൂഡല്‍ഹി: രാജ്യത്ത് ഒരു വാക്സിന് കൂടി അടിയന്തരാനുമതി നല്കിയിരിക്കുന്നു. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ ‘സൈകോവ് ഡി’യുടെ അടിയന്തര ഉപയോഗത്തിന് ഡി.സി.ജി.ഐ അനുമതി നല്കി.
മൂന്ന് ഡോസുള്ള ഡി.എന്‍.എ വാക്സിനാണിത്. 66.6 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്.
രാജ്യത്ത് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ കോവിഡ് പ്രതിരോധ വാക്സിനാണിത്. നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്, സ്പുട്നിക്-5, മോഡേണ എന്നീ വാക്സിനുകള്‍ക്കാണ് നിലവില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക