ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും രാജസ്ഥാന് ഗവര്‍ണറുമായിരുന്ന കല്യാണ്‍ സിംഗ് അന്തരിച്ചു. 89 വയസായിരുന്നു.
വാര്‍ദ്ധക്യ സഹജരോഗങ്ങളെ തുടര്‍ന്ന് ദില്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവായ അദ്ദേഹം ഉത്തർപ്രദേശിലെ ആദ്യ ബിജെപി
മുഖ്യമന്ത്രിയാണ്.
ജൂലൈ 4 മുതൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. രക്തത്തിലെ അണുബാധയെയും ഓർമക്കുറവിനെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രണ്ടുതവണ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു കല്യാൺ സിങ് – 1991 ജൂൺ മുതൽ 1992 ഡിസംബർ
വരെയും 1997 സെപ്റ്റംബർ മുതൽ 1999 നവംബർ വരെയും.
1992 ഡിസംബർ 6ന് അയോധ്യയിലെ ബാബറി
മസ്ജിദ് തകർക്കപ്പെടുമ്പോൾ യുപി മുഖ്യമന്ത്രിയായിരുന്നു. ഇതിനു പിന്നാലെ രാജി വച്ച്
മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക