ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കരുതെന്ന
ഫത്വയുമായി താലിബാൻ.തിന്മകള്ക്ക് കാരണമാകുന്നവെന്നു വ്യക്തമാക്കിയാണ് വിലക്ക്. ഹെറാത്തിലെ കോളജുകളില്‍ വനിതാ അധ്യാപകര്‍ക്ക് പെണ്‍കുട്ടികള്‍ക്കു ക്ലാസ് എടുക്കാന്‍ മാത്രമേ അനുമതിയുള്ളൂ. അധ്യാപകരുടെയും വിദ്യാഭ്യാസസ്ഥാപന ഉടമകളുടെയും യോഗത്തിലാണ് താലിബാന് തീരുമാനം അറിയിച്ചത്.
താലിബാന് തലവൻ മുല്ലാ ബാറാദര് കാബൂളിലെത്തി സര്‍ക്കാര്‍ രൂപീകരണനീക്കം വേഗത്തിലാക്കി. കാബൂളില്‍ കമാന്‍ഡര്‍മാരുമായും മതനേതാക്കളുമായും ബാറാദര് ആശയവിനിയമം നടത്തി. പുതിയ സര്‍ക്കാര്‍ ജനാധിപത്യ സംവിധാനത്തിലാകില്ലെന്നും എന്നാല്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും താലിബാന് വക്താവ് ആവര്‍ത്തിച്ചു.
<p>രാജ്യത്ത് ക്രമസമാധാനരംഗം നിയന്ത്രണത്തിലാക്കാനും സാമ്പത്തികരംഗം ചലനാത്മകമാക്കാനും ഉള്ള ശ്രമങ്ങളും താലിബാന് തുടങ്ങി. ഇതിനുള്ള നടപടികള്‍ക്ക് അഷ്റഫ് ഗനി സര്‍ക്കാരിലുണ്ടായിരുന്ന വിദഗ്ധരെ ചുമതലയേല്പിക്കാന് തീരുമാനമായി.
കാബൂളില്‍ നിന്നുള്ള വിവിധ രാജ്യങ്ങളുടെ രക്ഷാദൗത്യം ദുഷ്കരമായി തുടരുന്നു. അമേരിക്കന്‍ അധികൃതരുടെ അറിയിപ്പ് ലഭിക്കാതെ ആരും കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തരുതെന്ന് യുഎസ് പൗരന്മാര്ക്ക് മുന്നറിപ്പ് നല്കി. വിമാനത്താവളമേഖലയില്‍ സ്ഥിതി ആശങ്ക ജനകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക