കാബൂള്‍: താലിബാൻ മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് വെളിപ്പെടുത്തി അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ സ്ത്രീ . അഫ്ഗാനിസ്ഥാനിലെ പോലീസ് സേനയിൽ ജോലി ചെയ്ത യുവതി താലിബാനെ ഭയന്ന് ഇന്ത്യയിലെത്തി, ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്.
മൃതദേഹങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ നെക്രോഫീലിയ എന്നാണ് വിളിക്കുന്നത്. താലിബാന് സ്ത്രീകളെ ബലമായോ അല്ലെങ്കില്‍ വെടിവച്ച് വീഴ്ത്തിയോ കൊണ്ടുപോകുമെന്നാണ് യുവതി പറയുന്നത്.
ഇന്നലെയും താലിബാന് ഒരു സ്ത്രീയെ കൊണ്ടുപോയതായി യുവതി വെളിപ്പെടുത്തി. ‘എല്ലാ കുടുംബത്തില്‍ നിന്നും താലിബാന് സ്ത്രീകളെ ആഗ്രഹിക്കുന്നു’വെന്നാണ് അഫ്ഗാന് യുവതിയുടെ വെളിപ്പെടുത്തല്‍.
” ഞങ്ങള്‍ അവിടെ (അഫ്ഗാനിസ്ഥാനില്‍) ഉണ്ടായിരുന്നപ്പോള്‍ നിരവധി മുന്നറിയിപ്പുകള്‍ ലഭിച്ചു. നാം ജോലിക്ക് പോയാല്‍, നമ്മുടെ കുടുംബവും ഭീഷണി നേരിടും. ഒരു മുന്നറിയിപ്പ് മാത്രമേ അവര്‍ നല്‍കൂ. അവര്‍ മൃതദേഹങ്ങളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു.
ആ വ്യക്തി ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്നത് അവര്‍ക്ക് വിഷയമല്ല..നിങ്ങള്‍ക്ക് ഇത് സങ്കല്‍പ്പിക്കാനാകുമോ”, യുവതി പറയുന്നു. ഏതെങ്കിലും സ്ത്രീ സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് ഭയാനകമായ വിധിയായിരിക്കും നേരിടേണ്ടി വരുന്നതെന്നും യുവതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക