തിരുവനന്തപുരം: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസിന് തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്നതിന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സിബി മാത്യൂസിനെക്കൂടാതെ മുന്‍ ഐബി ഉദ്യോഗസ്ഥന് ആര് ബി ശ്രീകുമാര്‍ അടക്കം 18 കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.
അന്നത്തെ സ്പെഷ്യല്‍ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയന് ആണ് ഒന്നാം പ്രതി. വഞ്ചിയൂര്‍ എസ് ഐ ആയിരുന്ന തമ്പി എസ്. ദുര്‍ഗ്ഗാദത്ത് രണ്ടാം പ്രതിയും സിറ്റി പൊലീസ് കമ്മിഷണറായിരുന്ന പരേതനായ വി ആര് രാജീവന് മൂന്നാം പ്രതിയും, ഡി ഐ ജിയായിരുന്ന സിബി മാത്യൂസ് നാലാം പ്രതിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക