പാൽ , തൈരും വിൽപ്പനയിൽ സർവകാല റെക്കോർഡ് നേടിയിരിക്കുകയാണ് മിൽമ. ഓണക്കാലത്താണ് മിൽമ വിപണിയിൽ റെക്കോർഡിട്ടത്. മുൻപുള്ള വർഷത്തേക്കാൾ 6.64 ശതമാനത്തിന്റെ വർധനവാണ് ഇത്തവണത്തെ ഓണക്കാല വിപണിയിൽ ഉണ്ടായത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാൽ വിറ്റു. മാത്രമല്ല, തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരും വിറ്റു. മിൽമയുടെ മറ്റുള്ള ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്സ്, പേട, ഫ്ളവേഡ് മിൽക്ക് എന്നിവയും ഉപയോക്താക്കൾക്കായി യഥാസമയം എത്തിക്കുവാൻ മിൽമയ്ക്ക് സാധിച്ചു.
കോവിഡ് മഹാമാരിയുടെ കാലത്തും വലിയ അളവിൽ തന്നെ തങ്ങളുടെ ഉത്പന്നങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യാന്‍ മില്‍മയ്ക്കും മേഖല യൂണിയനുകള്‍ക്കും കഴിഞ്ഞെന്നത് എടുത്തുപറയേണ്ട ഒന്നാണ്. കഴിഞ്ഞ വര്‍ഷം 3,18,418 കിലോ ആയിരുന്ന തൈര് വിൽപ്പനയാണ് ഇത്തവണ 3,31,971 കിലോയിലേക്ക് എത്തിച്ചത്. സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425 മെട്രിക് ടണ്‍ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മിൽമയ്ക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക