കണ്ണൂർ: കോഴിക്കോട് ∙ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗത്തിനുള്ള ചികിത്സയ്ക്കായി നാടൊന്നാകെ 18 കോടി സ്വരൂപിച്ചു നൽകിയ കണ്ണൂർ മാട്ടൂൽ സ്വദേശി ഒന്നര വയസ്സുകാരന് മുഹമ്മദിന്റെ ചികിത്സ ആരംഭിച്ചു. മുഹമ്മദിന്റെ ചികിത്സ കോഴിക്കോട് മിംമ്സ് ആശുപത്രിയിൽ തുടങ്ങി.
അമേരിക്കയിൽ നിന്നെത്തിച്ച സോൾജെൻസ്മ മരുന്ന് കുട്ടിക്ക് കുത്തിവച്ചു. നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് മുഹമ്മദ്. അസ്ഥികൾ ശോഷിക്കുന്ന അസുഖത്തിന് രണ്ട് വയസിനുള്ളിൽ ചികിത്സ പൂർത്തിയാക്കണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
മുഹമ്മദിന്റെ കഥ വാര്‍ത്തയാകുകയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിംഗ് വഴി കോടികളാണ് സഹായമായി എത്തിയത്. 46.78 കോടി രൂപ മുഹമ്മദിനായി സുമനസുകൾ സമാഹരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക