മക്കളുടെ സിനിമാപ്രവേശത്തെക്കുറിച്ച് മനസ്സുതുറന്ന് രഞ്ജി പണിക്കര്‍. അവര്‍ സിനിമയിലേക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം പറഞ്ഞത് സിനിമ മേഖലയുടെ അപടകടത്തെക്കുറിച്ചാണെന്നും, വളരെ ഇന്‍സെക്വര്‍ ആയ ഇടമാണ് ഇതെന്നാണ് പറഞ്ഞതെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.
‘നിതിന്‍ പ്ലസ് ടു കഴിഞ്ഞപ്പോള്‍ തന്നെ എന്റെ സഹസംവിധായകനായി നില്‍ക്കണം എന്ന് ആഗ്രഹം പറഞ്ഞിരുന്നു. അവന്റെ അമ്മയുടെ തന്നെ ശുപാര്‍ശ വഴിയാണ് നിതിന്‍ എന്റെ സിനിമയിലേക്ക് എഡിയായി (അസിസ്റ്റന്റ് ഡയറക്ടര്‍) വന്നത്.
മക്കള്‍ രണ്ടു പേരും ഡിഗ്രി കഴിഞ്ഞിട്ട് വിദേശത്ത് പോയാണ് പഠിച്ചത്. അപ്പോള്‍ ഞാന്‍ സത്യത്തില്‍ വിചാരിച്ചു ഇവന്മാര് അവിടെ എങ്ങാനും പോയി വല്ല വിദേശ സുന്ദരികളെയും കെട്ടി സുഖമായി ജീവിക്കുമെന്ന്.
നമുക്ക് ഒരു പാരയായി വരുമെന്ന് ചിന്തിച്ചില്ല. ഇവര്‍ കുട്ടിക്കാലം മുതല്‍ കണ്ടിരിക്കുന്നത് സിനിമയാണ്. സിനിമയുമായി ബന്ധപ്പെട്ട ആളുകളെയാണ് ഇവര്‍ കൂടുതല്‍ കണ്ടിരിക്കുന്നത്.
എന്നെ സംബന്ധിച്ച് അവര്‍ വളര്‍ന്ന ലോകം സിനിമയുടേത് തന്നെയാണ്. സിനിമയിലേക്ക് അവര്‍ വന്നപ്പോള്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞിരിന്നു കാരണം ഇതൊരു സേഫ് ആയ ഇടമല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക