ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചയാളുടെ വീട് ഇന്ന് നാല്‍പ്പത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ കഥ പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലപരീക്ഷ എഴുതാന്‍ രണ്ടു രൂപ ഫീസ് കൊടുക്കാന്‍ പോലും അന്ന് വീട്ടുകാരുടെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. വീടിനടുത്തുള്ള ഒരാളോട് താന്‍ സഹായം ചോദിച്ചു. അയാള്‍ തന്നെങ്കിലും തന്നെ ശാരീരികമായി ദുരുപയോഗം ചെയ്തു. എന്താണ് നടക്കുന്നതെന്ന് പോലും അന്ന് മനസിലായില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രണ്ടു രൂപയ്ക്ക് പകരം കൊടുത്തത് വല്ലാതെ കൂടിപ്പോയി എന്ന് താന്‍ മനസിലാക്കുന്നത്. അന്ന് ദ്രോഹിച്ച ആളുടെ വീടും സ്ഥലവും താന്‍ പിന്നീട് നാല്പതു ലക്ഷം രൂപയ്ക്ക് വാങ്ങി എന്ന് രഞ്ജു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക