തിരുവനന്തപുരം: കൊവിഡ് കേസുകളും ടിപിആറും കുതിച്ചുയരുകയാണ് എന്നാൽ ഇനിയും കേരളം പൂര്‍ണ്ണമായി അടച്ചിടാൻ സാധിക്കില്ലെന്ന് പിണറായി.
സംസ്ഥാനത്ത് ഇനി പൂര്‍ണ്ണമായ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പിന്നോട്ട് പോയെന്നും തദ്ദേശ പ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഇതിനു ഇടയ്ക്കും കേരളം 18 വയസ്സിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്സിനേഷന് 75 ശതമാനം പിന്നിട്ടു. ഈ മാസത്തിനകം ഇത് 100 ശതമാനമാക്കാനുള്ള യജ്ഞത്തിനിടയില്‍ വാക്സീന് ക്ഷാമം വീണ്ടുമെത്തി. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് തീര്‍ന്നു. 1.4 ലക്ഷത്തോളം കോവാക്സിന് ഉണ്ടെങ്കിലും കോവാക്സിന് സ്വീകരിക്കാന്‍ ജനങ്ങള്‍ക്കിടയിലെ വിമുഖത തടസ്സമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക