അടിമാലി∙ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചുമൂടിയ കേസിൽ പ്രതിയായ പണിക്കൻകുടി
മാണിക്കുന്നേൽ ബിനോയിയുടേത് ക്രിമിനൽ പശ്ചാത്തലമെന്ന് റിപ്പോർട്ട് .
ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാളുടെ പേരിൽ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ
8 കേസുകളുണ്ട്. അടിപിടി, ആക്രമണം തുടങ്ങിയ കേസുകളാണു കൂടുതലും.
കാമാക്ഷി താമഠത്തിൽ സിന്ധുവിനെയാണ് അയൽവാസിയായ ബിനോയി കൊന്നുകുഴിച്ചുമൂടിയത്. ഇയാളുടെ വീടിന്റെ അടുത്ത് ചക്കാലയ്ക്കൽ ബെന്നി എന്നയാളുടെ വീട്ടിലാണ് സിന്ധുവും 12 വയസ്സുകാരൻ മകനും താമസിച്ചിരുന്നത്.
ഭർത്താവുമായി അകന്നുകഴിയുന്ന സിന്ധുവും ബിനോയിയുമായി അടുപ്പത്തിലായിരുന്നു.
സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്.
പ്രതി ബിനോയിയെ കണ്ടെത്തുന്നതിന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പ സ്വാമി പ്രത്യേക സംഘത്തെ
നിയോഗിച്ചു. ഡിവൈഎസ്പി ഇമ്മാനുവൽ പോളിനാണ് അന്വേഷണച്ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക