ഭോപ്പാൽ: സ്കൂൾ യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാൻ അവിശ്യപ്പെട്ട പ്രിൻസിപ്പാലിന് എതിരെ കേസ് എടുത്തു. മധ്യപ്രദേശിലെ മച്ചാൽപൂർ പോലീസ് സ്റ്റേഷനിൽ 3 പെണ്‍കുട്ടികള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്ഗഡ് ജില്ലയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ രാധേശ്യാം മാളവ്യയ്ക്കെതിരെയാണ് (50) കേസെടുത്തത്.
യൂണിഫോം തയിച്ചു കിട്ടിയില്ല എന്നു പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ,പെണ്‍കുട്ടികളുടെ വസ്ത്രം ആൺകുട്ടികളെ ‘നശിപ്പിക്കുന്നു’ എന്നു പറഞ്ഞാണ് വസ്ത്രം മാറാൻ ആവശ്യപ്പെട്ടത്.സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഇതിന്റെ വിഡിയോയിൽ, പെൺകുട്ടികളുടെ വസ്ത്രങ്ങൾ ക്ലാസിലെ
ആൺകുട്ടികളെ നശിപ്പിക്കുന്നു എന്ന് പ്രിൻസിപ്പൽ പറയുന്നതു കേൾക്കാം.
പോസ്കോ ഉൾപ്പെടെയുള്ള വകുപ്പകൾ ചുമത്തി ശനിയാഴ്ച വൈകുന്നേരം മാളവ്യയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. മാളവ്യയെ അറസ്റ്റ് ചെയ്യാനായി വീട്ടിൽ പോയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച പെണ്‍കുട്ടികളുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക