ലൈംഗിക ബന്ധത്തിനിടയില്‍ സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ യുവാവിന് നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷ. 24 ബോട്ടില്‍ ബിയര്‍ കുടിച്ച ശേഷം ഇയാള്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു.
അതിനിടെയാണ് യുവതി കൊല്ലപ്പെടുന്നത്. ഡാർലിംഗ്ടണിൽ നിന്നുള്ള സാം പൈബസ് എന്ന 32 -കാരനാണ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ സോഫി മോസ് എന്ന യുവതിയെ കഴുത്തിൽ സമ്മർദ്ദം ചെലുത്തി കൊലപ്പെടുത്തിയത്. ഇയാള്‍ കൊലപാതക കുറ്റം സമ്മതിച്ചു.
പക്ഷേ, ‘താന്‍ അവളെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല’ എന്നാണ് ഇയാള്‍ പറയുന്നത്. തങ്ങൾക്കിടയിലുണ്ടായത് ‘റഫ് സെക്സ്’ ആണ് എന്നാണ് ഇയാളുടെ വാദം.
എന്നാൽ, ഇയാൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നും നടന്നത് സ്ത്രീക്കെതിരെയുള്ള വ്യക്തമായ ലൈംഗികാതിക്രമം ആണെന്നും സ്ത്രീപക്ഷസംഘടനകൾ. റഫ് സെക്സ് എന്ന വാചകം സ്ത്രീകൾക്ക് ഭയപ്പെടുത്തുന്ന സന്ദേശമാണ് നല്‍കുന്നത് എന്നും ഇവർ പറഞ്ഞു.
“ഒരു സ്ത്രീയെ കഴുത്തു ഞെരിച്ച് കൊല്ലുന്നത് വെറും അപകടം മാത്രമായിട്ടാണ് കാണുന്നത്. അല്ലാതെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ഗുരുതരമായ ആക്രമണങ്ങളായിട്ടല്ല” -‘വീ കാണ്ട് കണ്‍സെന്റ് ടു ദിസ്’ എന്ന സ്ത്രീപക്ഷ സംഘടനയുടെ വക്താവ് പറഞ്ഞു. ‘
പ്രതികരിക്കാൻ ഇവിടെ എഴുതുക