ന്യൂഡൽഹി: അസമിലെ ജോര്‍ഹത്തില്‍ ബ്രഹ്മപുത്ര നദിയിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. രണ്ട് ബോട്ടുകള്‍ പരസ്പരം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് .
രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇന്ന് രാവിലെ ജോർഹട്ടിലെത്തി.
സ്ത്രീകളുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് അഫ്ഗാൻ മാധ്യമപ്രവർത്തകരെ താലിബാൻ തല്ലി
ബുധനാഴ്ച ഗുവാഹത്തിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജോർഹട്ടിലെ നിമതി ഘട്ടിൽ 200 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
“ഇതുവരെ എൺപത്തിയെട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്,” ഉദ്യോഗസ്ഥർ എൻഡിടിവിയോട് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ കോൺഗ്രസ് പാർട്ടിയുടെ ഒരു വിഭാഗമായ അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് പങ്കുവെച്ചു .
സ്ത്രീകളടക്കം ഒരു ബോട്ടിലെ യാത്രക്കാർ ഭീതിയോടെ നിലവിളിക്കുകയും പിന്നീട് ബോട്ട് മറിയാൻ തുടങ്ങുമ്പോൾ നദിയിലേക്ക് ചാടുകയും ചെയ്യുന്നു. അവരിൽ ചിലർ മറ്റൊരു ബോട്ടിലേക്ക് നീന്താൻ ശ്രമിക്കുന്നത് കാണാം.
Sad News: Two boats collided and capsized in #Brahmaputra near Majuli, Assam.
100+ people reported missing.
pic.twitter.com/ANpxBfxHOw— KKC INDIA (@kkc_india) September 8, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക