ലഖ്നൗ: സംസ്ഥാനത്തെ ജയിലുകൾ ഇനി മുതൽ ഉല്ലാസ കേന്ദ്രങ്ങൾ ആയിരിക്കില്ലെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്ത് കബീർ നഗർ ജില്ലയിലെ 245 കോടി രൂപയുടെ വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. ഇതിൽ 126 കോടി രൂപ മുടക്കി പണികഴിപ്പിച്ച ജില്ലാ ജയിൽ പദ്ധതിയും ഉൾപ്പെടുന്നു.
സംസ്ഥാനത്തെ ജയിലുകൾ ഇനി മുതൽ നവീകരണ കേന്ദ്രങ്ങളായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു തരത്തിലുള്ള മാഫിയ പ്രവർത്തനങ്ങളും അനുവദിക്കില്ല. മാഫിയകൾ പാവപ്പെട്ടവരേയും കർഷകരേയും ആക്രമിക്കാൻ ശ്രമിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
യുപിയിൽ മുൻപ് ഭരിച്ചിരുന്ന സർക്കാരുകളാണ് പല തരത്തിലുള്ള അരാജകത്വങ്ങൾക്കും വഴിവെച്ചതെന്നും യോഗി ആരോപിച്ചു. സംസ്ഥാനത്ത് തൊഴിലില്ലായ്മയ്ക്ക് വലിയ പരിഹാരം കാണാൻ യോഗി സർക്കാരിന് കഴിഞ്ഞെന്നും നാല് ലക്ഷം യുവാക്കൾക്കാണ് സർക്കാർ സർവീസിൽ ജോലി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 30,000 വനിതാ പോലീസുകാരെ പുതിയതായി നിയമിച്ചെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക