തിരുവനന്തപുരം: നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെതിരെ വിമര്‍ശനവുമായി സാമൂഹിക നിരീക്ഷകനും ബ്ലോഗറുമായ ബഷീര്‍ വളളിക്കുന്ന്.
ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആളാണ് പിസി ജോര്‍ജ് . ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണെന്നും ബഷീര്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
ബഷീര്‍ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലൗ ജിഹാദിനെതിരെ നാര്‍ക്കോട്ടിക്ക് അച്ചന്റെ കൂടെ മുന്നണിപ്പടയാളിയായി വിഷയം പരമാവധി കത്തിച്ചു കൊണ്ട് കൂടെയുള്ളത് പി സി ജോര്‍ജ്ജാണ്. ഏത് പി സി ജോര്‍ജ്ജ്?
ജഗതി ശ്രീകുമാറിന്റെ മകളെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കയറ്റിയ ആള്.. അതൊരു പാതകമെന്ന നിലയിലല്ല പറയുന്നത്. മതം മാറുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ചോയ്സാണ്. അതില്‍ കയറി ചൊറിയേണ്ട ആവശ്യമില്ല. എന്നാല്‍ മതം മാറ്റ വിഷയത്തില്‍ അതിനെതിരെ ഏറ്റവും ബഹളമുണ്ടാക്കുകയും അതൊരു വര്‍ഗ്ഗീയ ധൃവീകരണ അജണ്ടയായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരാളുടെ കാര്യത്തില്‍ അത് പരാമര്‍ശിക്കപ്പെടുന്നത് തെറ്റല്ല.
പൂഞ്ഞാറില്‍ വിഷം കലക്കി കലക്കി അവസാനം ജനങ്ങള്‍ അവിടെ നിന്ന് കെട്ട് കെട്ടിച്ചു. യുഡിഎഫും എല്‍ഡിഎഫും ഈ വിഴുപ്പിനെ വേണ്ടെന്ന് വെച്ചു. ഒരുത്തനും തിരിഞ്ഞു നോക്കാത്ത അവസ്ഥയില്‍ ഇവനേയും പൊക്കിപ്പിടിച്ചു നടക്കുന്നത് സമൂഹത്തില്‍ വിഷം കലക്കാനുള്ള ഒരവസരവും പാഴാക്കാത്ത ചില അന്തിചര്‍ച്ചാ അവതാരകര്‍ മാത്രം.
ഇപ്പോള്‍ മതം മാറ്റത്തിനെതിരെയുള്ള സമരനായകന്റെ പുതിയ റോളിലാണ്. സ്ത്രീപീഡനത്തിനെതിരെയുള്ള സമരത്തില്‍ മുന്നണിപ്പോരാളിയായി ഗോവിന്ദച്ചാമി!!.
പ്രതികരിക്കാൻ ഇവിടെ എഴുതുക