ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകന് ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ പുറത്താക്കി .
പരിശീലകനു കീഴിലുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തില്‍ അസോസിയേഷന് തൃപ്തരല്ലെന്നാണ് പുറത്താക്കുന്നതിന് അധികൃതര്‍ നല്കിയ വിശദീകരണം.
അത്ലറ്റിക്സ് ഫെഡറേഷന് പ്രസിഡന്റ് അദീല്‍ സമ്മരിവാലയാണ് ഹോണിനെ പുറത്താക്കുന്ന വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്.
എ എഫ് ഐ പ്ളാനിംഗ് കമ്മിറ്റി ചെയര്മാന് ലളിത് കെ ഭാനോട്ടും വൈസ് പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജും പങ്കെടുത്ത എ എഫ് ഐ യുടെ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് ഹോണിനെ ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും നീക്കാന്‍ തീരുമാനമെടുത്തത്.
നീരജ് ചോപ്രയുടെ പരിശീലക സ്ഥാനത്ത് നിന്ന് ഉവെ ഹോണിനെ മാറ്റുകയാണ്. പകരം പുതിയ രണ്ട് പരിശീലകരെ കൊണ്ടുവരും. ഷോട്ട്പുട്ട് താരം തജിന്ദര്‍പാല്‍ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും- അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അദീല്‍ സമ്മരിവാല അറിയിച്ചു. ഹോണിനു പകരം മറ്റു രണ്ടു വിദേശ പരിശീലകരെ കൊണ്ടുവരുമെന്നും എഎഫ്ഐ അറിയിച്ചു.
2017ലാണ് നീരജ് ചോപ്രയുള്‍പ്പെടെ ഒളിമ്ബിക്സ് യോഗ്യത നേടിയ മൂന്ന് ഇന്ത്യന്‍ താരങ്ങളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി ഹോണുമായി അത്ലറ്റിക്സ് ഫെഡറേഷന് കരാറിലേര്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക