നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന പേടി കാരണം തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു.
അരിയല്ലൂര്‍ ടി പെരൂര് സാത്തംപാടി കരുണാനിധിയുടെ മകള്‍ കനിമൊഴി (19) യാണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
നീറ്റ് പരീക്ഷ എഴുതിയതിന് ശേഷം പരാജയപ്പെടും എന്ന ഭീതിയിലായിരുന്നു കനിമൊഴിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്ന് ദിവസം മുന്‍പ് സേലത്ത് നീറ്റ് പരീക്ഷ പേടിയില്‍ മറ്റൊരു വിദ്യാര്‍ഥി ജീവനൊടുക്കിയിരുന്നു. സേലം മേട്ടൂര്‍ സ്വദേശി ധനുഷാണ് ആത്മഹത്യ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക