ചണ്ഡീഗഡ്: ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ ഗ്രാമത്തില്‍ പനി ബാധിച്ച് ഏഴ് കുട്ടികള്‍ മരിച്ചു. 10 ദിവസത്തിനിടെയാണ് കുട്ടികളുടെ മരണങ്ങള് സംഭവിച്ചിരിക്കുന്നത്.
സമാന രോഗലക്ഷണങ്ങളുമായി 44 പേര് പരിസരത്തെ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 35 പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മരണകാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മരിച്ചവരിലെല്ലാം പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞിരുന്നതായി പരിശോധനകളില്‍ വ്യക്തമായിരുന്നു. അതിനാല്‍ ഡെങ്കിപ്പനി സാധ്യത ആരോഗ്യവകുപ്പ് തള്ളിക്കളയുന്നില്ല.
പനി ബാധിച്ച് മരിച്ചവര്‍ക്കാര്‍ക്കും കൊവിഡ് ബാധയുണ്ടായിരുന്നില്ല. മരണമുണ്ടായ പ്രദേശങ്ങളിലെ വീടുകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക