ഗുവാഹത്തി: എനിക്ക് നീതി വേണം, എന്റെ അച്ഛനെ ക്രൂരമായി കൊന്ന ആ 11 പേരെയും പിടികൂടണം. പിതാവിന് വേണ്ടി പ്രധാനമന്ത്രിയോട് നീതി യാചിച്ച് 4 വയസ്സുകാരന്.
“എന്റെ പേര് റിസ്വാൻ സാഹിദ് ലസ്കർ. സാർ, എനിക്ക് 3 മാസം പ്രായമുള്ളപ്പോൾ, 2016 ഡിസംബർ 26 ന് (കേസ് നമ്പർ 121/2017) എന്റെ പിതാവിനെ 11 ദുഷ്ടന്മാർ ക്രൂരമായി കൊലപ്പെടുത്തി, എനിക്ക് നീതി വേണം” . കൈവശം ഒരു പ്ലക്കാര്‍ഡുമായി കുട്ടി സംസാരിക്കുന്ന വീഡിയോ ആണ് ഇത്.
2016 ഡിസംബർ 26 ന് അസമിലെ കച്ചാർ ജില്ലയിലെ സോനായി റോഡ് പരിസരത്ത് പിതാവിനെ അക്രമിസംഘം കൊലപ്പെടുത്തിയതിന് ശേഷമാണ് അസമിലെ സിൽചാറിൽ നിന്നുള്ള 4 വയസ്സുകാരന് നീതിയ്ക്കായി പോരാടുന്നത്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറി; സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്നും നാളെയും മഴ തുടര്‍ന്നേക്കും
തനിക്ക് വെറും മൂന്നുമാസം മാത്രം പ്രായമുള്ളപ്പോള്‍ തന്റെ പിതാവ് സാഹിദുൽ അലോം ലസ്കറിനെ സിൽചറിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ 11 പ്രതികളെ പിടികൂടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ എന്നിവരോട് ആവശ്യപ്പെടുകയാണ് ഈ നാലുവയസ്സുകാരന്.
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഈ കുരുന്ന് തന്റെ പിതാവിന് വേണ്ടി നീതി യാചിക്കുന്നത്.
I want justice.@PMOIndia @HMOIndia @himantabiswa @cacharpolice @TheQuint pic.twitter.com/Cm0DeVw8TD
— Rizwan Sahid Laskar (@sahid_rizwan) September 13, 2021
അതേസമയം, സഹിദുലിന്റെ ദുരൂഹ കൊലപാതക സംഭവം നടന്ന് നാല് വർഷങ്ങൾക്ക് ശേഷം, കുറ്റവാളികളെ പിടികൂടുന്നതിൽ കച്ചാർ പോലീസ് പരാജയപ്പെട്ടുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
മരിച്ചയാളുടെ ഭാര്യ നേരത്തെ സിൽചാർ താരാപൂർ പോലീസ് സ്റ്റേഷനിൽ 11 പേർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസിൽ കാര്യമായ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഭാര്യ പറഞ്ഞു.
സഹിദുൽ അലോം ലസ്കറെ ഒരു കരാറുകാരനായിരുന്നതിനാലും പല രഹസ്യങ്ങളും അറിയുന്നതിനാലും മണൽ മാഫിയ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക