ഇസ്ലാമബാദ്: കായിക രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച രാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്. വനിതകളും കായികരംഗത്ത് തങ്ങളുടെ കഴിവുകള്‍ തെളിയിച്ചിരുന്നു.
എന്നാല്‍ ഇതാ കായികരംഗത്തു സ്ത്രീകളെ പങ്കെടുപ്പിക്കില്ലെന്നാണു താലിബാന്റെ ഇപ്പോഴത്തെ നിലപാട്. ഇതേ തുടര്‍ന്ന് അഫ്ഗാനിസ്ഥാന് വനിതാ ഫുട്ബോള്‍ ദേശീയ ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തി. ഇത്തരത്തിലെ നിയന്ത്രണങ്ങള്‍ വനിതാ ഫുട്ബോള്‍ ടീമിലെ എല്ലാവര്ക്കും അഭിയാര്‍ഥികള്‍ക്കുള്ള അടിയന്തര വീസ പാക്കിസ്ഥാന് അനുവദിക്കുകയായിരുന്നുവെന്നാണ് പാക്ക് പത്രമായ ദ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലെ തോര്‍ഖം പാതയിലൂടെയാണ് ഇവര്‍ പാക്കിസ്ഥാനിലെത്തിയത്. എന്നാല്‍ ആകെ എത്രപേരുണ്ടെന്നു വ്യക്തമല്ലെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.താലിബാന് അധികാരമേറ്റതിനു പിന്നാലെ കാബൂളില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കഴിഞ്ഞയാഴ്ച താലിബാനിലെ 2 വിഭാഗങ്ങളുടെ നേതാക്കള്‍ തമ്മില്‍ വാഗ്വാദമുണ്ടായെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഈ തര്‍ക്കത്തിനിടയില്‍ താലിബാന് രാഷ്ട്രീയകാര്യ മേധാവി മുല്ല ബറാദര്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹം പരന്നിരുന്നു. നയതന്ത്രത്തിലൂടെയാണു താലിബാന്റെ വിജയം സാധ്യമായതെന്നു ബറാദര്‍ പക്ഷം വാദിക്കുമ്ബോള്‍, യുദ്ധം ചെയ്താണ് യുഎസിനെ തുരത്തിയതെന്നാണു ഹഖാനി വിഭാഗം വാദിക്കുന്നത്. മുല്ല ബറാദര്‍ താമസിയാതെ മാധ്യമങ്ങള്‍ക്കു മുന്‍പാകെ എത്തുമെന്നാണു താലിബാന് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. യുഎസ് സേനാ പിന്മാറ്റം സംബന്ധിച്ച് യുഎസ് താലിബാന് കരാറില്‍ ഒപ്പുവച്ചത് മുല്ല ബറാദറാണ്.
അതേസമയം ഓഗസ്റ്റ് ഒന്നിനും സെപ്റ്റംബര്‍ 11നും ഇടയില്‍ 736 അഫ്ഗാന് അഭയാര്‍ഥികള്‍ ഇന്ത്യയിലെ ഐക്യരാഷ്ട്ര സംഘടന അഭയാര്‍ഥി വിഭാഗമായ യുഎന്എച്ച്സിആറില് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. യുഎന്നില്‍ അഭയാര്‍ഥി പദവി തേടുന്ന ഇന്ത്യയിലെ 43,157 അഭയാര്‍ഥികളില്‍ 15,559 പേരും അഫ്ഗാന് പൗരന്മാരാണ്. അഫ്ഗാന് അഭയാര്‍ഥികള്‍ വര്‍ധിച്ചേക്കുമെന്നതിനാല്‍ സഹായപദ്ധതികള്‍ വര്‍ധിപ്പിക്കുമെന്നും യുഎന്‍എച്ച്സിആര്‍ വ്യക്തമാക്കി. ഇതിനിടെ അഫ്ഗാനിലേക്ക് ഇറാന് വിമാന സര്‍വീസ് പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക