ബീഹാറിലെ കട്ടിഹാറില് സ്കൂള്‍ യൂണിഫോമിനായി സര്‍ക്കാര്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനെത്തിയ കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടി.
ആറാം ക്ലാസ് വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ വന്നത് 900 കോടിയിലധികം രൂപ. പിന്നീട് പണം പിന്‍വലിക്കല്‍ മരവിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പ്രതികരിച്ചു.
കട്ടിഹാറിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഗുരു ചന്ദ്ര ബിശ്വാസും ആശിഷ് കുമാറും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടിയിരിപ്പാണ്. രണ്ട് പേരുടേയും അക്കൗണ്ടുകളിലായി വന്നത് 906.2 കോടി രൂപ.
പാറക്കൂട്ടങ്ങളിലേക്ക് വലിഞ്ഞ് കയറും, കടലിടുക്ക് പോലെ ആഴമേറിയ ബീച്ച്, ഏത് നിമിഷവും കടലേറ്റവുമുണ്ടാകാം; ഇതൊന്നും സഞ്ചാരികള്‍ക്ക് പറഞ്ഞ് നല്‍കാനോ നിയന്ത്രിക്കാനോ ആരുമില്ല; മുന്നറിയിപ്പ് ബോര്‍ഡുകള്‍ പലരും ഗൗനിക്കാറെയില്ല; പൊലിഞ്ഞത് 30 ലേറെ ജീവൻ; ലൈഫ് ഗാർഡ് പോലും ഇല്ലാതെ ആഴിമല
യൂണിഫോമിനായി സര്‍ക്കാര്‍ നല്കുന്ന പണം വന്നോ എന്ന് അറിയാനായി ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോളാണ് കോടികളുടെ നിക്ഷേപം കണ്ടത് . ബീഹാര്‍ ഗ്രാമീണ്‍ ബാങ്കിലായിരുന്നു അക്കൗണ്ട്.
പണമയക്കുന്ന കമ്പൂട്ടറിലെ തകരാറാണെന്നും പണം പിന്‍വലിക്കുന്നത് മരവിപ്പിച്ചതായും ബ്രാഞ്ച് മാനേജന്‍ മനോജ് ഗുപ്ത അറിയിച്ചു. കട്ടിഹാര്‍ ജില്ല മജിസ്ട്രേറ്റ് ഉദയന്‍ മിശ്ര ബാങ്ക് മാനേജറോട് റിപ്പോര്‍ട്ട് തേടി.
ബീഹാറില്‍ നേരത്തെ രഞ്ജിദാസ് എന്ന അധ്യാപകന്റെ അക്കൗണ്ടിലേക്ക് സമാനമായ രീതിയില്‍ അഞ്ച് ലക്ഷം രൂപ എത്തിയിരുന്നു.
പണം പിന്‍വലിച്ച അധ്യാപകന് സര്‍ക്കാര്‍ നല്കിയ പണമാണെന്ന് അറിയിച്ച് തിരികെ നല്കാന് തയ്യാറായില്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക