എരുമേലി : മലയാള മാസാരംഭത്തിൽ ശബരിമല ദർശനത്തിനു പോകുംവഴി എരുമേലി വലിയമ്പലത്തിൽ എത്തിയ ഐജിയുടെ ചെരിപ്പ് ‘മോഷണം’ പോയി. മിനിറ്റുകൾക്കുള്ളിൽ സിസിടിവി ക്യാമറകളുടെ സഹായത്തോടെ ‘പ്രതിയെ’ കണ്ടെത്തി.
എന്നാൽ ‘പ്രതി’ പൊലീസിനെ വെട്ടിച്ചുകടന്നു. ഐജി പി.വിജയന്റെ ചെരിപ്പാണ് തെരുവുനായ കടിച്ചു കൊണ്ടുപോയത്. ഇന്നലെ വൈകിട്ട് എരുമേലി വലിയമ്പലത്തിനു പുറത്താണു സംഭവം.
നടപ്പന്തലിൽ ചെരിപ്പ് അഴിച്ചുവച്ച ശേഷം ഐജി ക്ഷേത്രത്തിലേക്കു പോയി. തിരികെ വന്നപ്പോൾ ഒരു ചെരിപ്പ് കാണാനില്ല. ഇക്കാര്യം സിഐ മനോജ് മാത്യുവിന്റെ ശ്രദ്ധയിൽപെടുത്തി.
ബാൽക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തിൽ റെയിലുകൾ ഉള്ളതിനാൽ കാൽ വഴുതി വീഴാൻ സാധ്യത കുറവ്; ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നു ഭവ്യ നിലംപതിച്ചത് ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിൽ കയറിയ ഉടനെ
സിഐ എരുമേലി സ്റ്റേഷനിലെ കൺട്രോൾ റൂമിലേക്കു വിളിച്ചു. ക്ഷേത്രത്തിലും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ സിവിൽ പൊലീസ് ഓഫിസർ കെ.എൻ.അനീഷ് ഞൊടിയിടയിൽ പരിശോധിച്ചു.
നായ ചെരിപ്പ് എടുത്തു കൊണ്ടുപോകുന്നതും പിന്നീടു ഗോപുരത്തിന്റെ വലതു ഭാഗത്തെ മൈതാനത്ത് ഉപേക്ഷിക്കുന്നതും കണ്ടെത്തി.
ആധുനിക നിലവാരത്തിലുള്ള 36 ക്യാമറകളാണ് എരുമേലി പട്ടണത്തിൽ സ്ഥാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക